Friday, May 11, 2012

മലയാള സീരിയലും ഒറീസ്സ ദോസ്തും!

എന്‍റെ ദോസ്ത്‌ ഒറീസ്സക്കാരന്‍ രഞ്ജിത്ത് പ്രജാപതി ഒരു അക്കൗണ്ട്‌ മാനേജര്‍ കം കഥാകൃത്ത് ആണ്.ഒരു കഥക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായ ഒരു കലാകാരന്‍.
ഒഴിവു ദിവസങ്ങളില്‍ ബോളിവുഡ് പ്രൊഡ്യുസര്‍മാരുടെ ഓഫീസില്‍ ചെന്ന് അവിടുത്തെ വാച്ച്മാന്‍മാരുടെ ചീത്ത വിളി കേട്ട് തിരിച്ചു വരും.നോ എന്‍ട്രി.ഒരിക്കല്‍ ഏതോ ഒരു ചോട്ടാ പ്രൊഡ്യുസരുടെ ഓഫീസില്‍ ചെന്നപ്പോള്‍ ഒറീസ്സക്കാരനായ ഒരു വാച്ച്മാന്‍ സ്നേഹത്തോടെ മടക്കി വിട്ടു .കഥ കാണിക്കാന്‍ അങ്ങനെ ചുമ്മാ വലിഞ്ഞു കേറി ചെല്ലാന്‍ പറ്റില്ല,സിനി WRITTERS അസോസിയേഷന്‍ MEMBERSHIP എടുത്ത് ഒഫീഷ്യല്‍ ആയി വരണമെന്ന് ഒരു ഉപദേശവും കൊടുത്താണ് വിട്ടത്.1500 രൂപ അടച്ച് ഒരു സാമ്പിള്‍ കഥയും സൈന്‍ ചെയ്തു കൊടുത്ത് MEMBERSHIP കാര്‍ഡൊക്കെ എടുത്ത് ഇപ്പോള്‍ വീട്ടില്‍ ഇരുപ്പാണ്.
ഒരു കാര്‍ഡു കൊണ്ട് ജീവിതം വഴി മാറില്ലെന്ന് ബോധ്യമായപ്പോള്‍ പുള്ളിക്കാരന്‍ സീരിയല്‍ ഫീല്‍ഡില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു.
ഒരു ദിവസം എന്നോട് മലയാളത്തിലെ കൊറേ സീരിയല്‍ കഥ പറയാമോ എന്ന് ചോദിച്ചു.
 എടാ മലയാളത്തിലെ സീരിയല്‍ എങ്ങനെ ഒറിസ്സയില്‍ ആക്കുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "ഓ അത് കുഴപ്പമില്ല ചില സീനും സംഭവങ്ങളും മാറ്റാം,ഉദാഹരണത്തിന് കഥാ നായികാ രാവിലെ ദോശയും ചമ്മന്തിയും വിളംബുകയാണെങ്കില്‍ ഞാനത് ഒണക്ക ചപ്പാത്തിയും അച്ചാറും ആക്കി മാറ്റാം" എന്ന് ദോസ്ത്.
"പ്രശ്നം ദോശയും ചപ്പാത്തിയും അല്ല,കഥയാണെ"ന്ന് ഞാനും.

പക്ഷെ പുളളിക്കാരന്‍ വിടുന്ന ലക്ഷണമില്ല."നീ കൊറേ സീരിയല്‍ കണ്ടിട്ട് കഥ പറയുമ്പോ ഞാന്‍ ഒരു കോമണ്‍ കഥ ഉണ്ടാക്കുമെന്ന്" ആത്മ വിശ്വാസത്തോടെ അദ്ദേഹം.എങ്കി നോക്കാമെന്ന് ഞാന്‍.
സീരിയല്‍ കാണാന്‍ താല്പര്യം ഇല്ലാതിരുന്ന ഞാന്‍ അങ്ങനെ ഒരു മാസം തുടര്‍ച്ചയായി സീരിയല്‍ കാണാന്‍ തുടങ്ങി ദോസ്തിന് വേണ്ടി!
"എന്നെ കളിയാക്കിയ കേട്ടിയോനിപ്പം ജോലി കഴിഞ്ഞു വന്നു കുങ്കുമപ്പുവും,ഹരിചന്ദനവും കാണുന്നുണ്ടെന്ന്" സന്തോഷത്തോടെ എന്‍റെ ഭാര്യ അയല്‍വക്കത്തെ വര്‍ഗീസ്‌ അച്ചായന്‍റെ ഭാര്യയോട്‌ പറയുന്നത് ഞാന്‍ കേട്ടു.
മലയാള സീരിയലിലെ ജാരസന്തതി,കൊട്ടേഷന്‍,ഏഷണി,ഗര്‍ഭം ഈ വക സംഭവങ്ങള്‍ എല്ലാം ചേര്‍ത്ത് പുതിയ എന്ത് കോപ്രായമാ ഇവന്‍ ഒണ്ടാക്കാന്‍ പോകുന്നത് എന്ന് ഞാന്‍ ആലോചിച്ചു.ഏതായാലും നോക്കാം.ഒറീസ്സയിലെ ഒരു 'ബൈജു ദേവരാജാവായി' എന്‍റെ ദോസ്ത് മാറുമോ?
പക്ഷെ എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല.ഒരു മാസം തികയുന്നതിനു മുമ്പേ ഞാന്‍ അവനോടു പറഞ്ഞു:"ഞാന്‍ സമ്മതിക്കില്ല.കേരളത്തില്‍ ഹോട്ടല്‍ ജോലിക്കും മൈക്കാട് പണിക്കും ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്ന പാവപ്പെട്ട അധ്വാനികളുടെ നാട്ടിലേക്കു അവരുടെ അമ്മ പെങ്ങന്‍ മാര്‍ക്ക് മാനസിക ആഘാതം ഏല്‍പ്പിച്ചു ഉറക്കം കെടുത്തുന്ന ഈ വക ചവറുകള്‍ അറിഞ്ഞുകൊണ്ട്  എന്തിനു അടിചെല്പ്പിക്കണം?
അവര് നാമം ജപിച്ചു രാത്രിയില്‍ സുഖമായി ഉറങ്ങട്ടെ.ഞാന്‍ ഒരു കഥ പറയാനും ഇല്ല" എന്ന് തീര്‍ത്തു പറഞ്ഞു.

"നീ പേടിക്കണ്ട കഥ,ആശയം:-രതീഷ്‌ നായര്‍ എന്ന് ടൈറ്റില്‍ തുടക്കത്തില്‍ എഴുതി കാണിക്കാം" എന്ന് ഒരു ഓഫര്‍ അദ്ദേഹം എന്‍റെ മുമ്പില്‍ വച്ചു.
"ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കാം" എന്ന് ഞാന്‍ പറഞ്ഞ് എന്‍റെ നയം വ്യക്തമാക്കി സ്നേഹത്തോടെ പിരിഞ്ഞു.
ശുഭം.
ഒടുവില്‍ കിട്ടിയ വാര്‍ത്ത‍.രഞ്ജിത്ത് പ്രജാപതി എന്ന എന്‍റെ ഒറീസ്സ ദോസ്ത് അവന്‍റെ നാട്ടില്‍ പോയി ആരൊക്കെയോ കണ്ടു കഥ പറഞ്ഞ്‌ ഒരു സീരിയല്‍ തുടങ്ങാന്‍ പോകുന്നു എന്നാണ്.
എന്‍റെ എല്ലാ ആശംസകളും മേരാ ദോസ്തിന്.നേരുന്നു.എല്ലാം ഒറീസ്സ ക്കാരുടെ വിധി എന്ന് കരുതാം.

NB :എന്‍റെ കൂട്ടുകാരന് മലയാളം വായിക്കാന്‍ അറിയില്ല എന്ന ഒറ്റ ബലത്തില്‍ എഴുതിയതാണീ സംഭവ കഥ.

Saturday, March 24, 2012

DMK in 2G Scam.

Drink and Drive

God's own country.

Malayalam Cartoons






  • ആറ്റുകാല്പൊങ്കാലയിട്ട ഭക്തജനങ്ങള്ക്കെതിരെ കേസ് എടുത്ത ഡി.സി.പി യെ suspend  ചെയ്തു -വാര്‍ത്ത.



  • Support. 





  • Mullaperiyar



  • Lokpal Bill in ' Home' ministry..!



 

 

  • Assembly Election result 2011 in Kerala

Friday, October 28, 2011

Parameters.!

CPCB against loud crackers in this Diwali festivel.They banned crackers which are not fit in their recommended parameters.

Wednesday, August 3, 2011

Malayalam story:-ജീവിത കോടാലി

                                                         
ഴിഞ്ഞ ഏപ്രില്‍ 21 നു ഞാന്‍ പോലീസ് custody യിലായി .എങ്ങനായി എന്ന് ചോദിച്ചാ അതൊരു വല്ലിയ സംഭവമാണ് ..
പാലിന് ഒരു രൂപ ലിറ്ററിന് കൂട്ടിയപ്പോള്‍ പശുവിനെ വാങ്ങാന്‍ തീരുമാനിച്ചു .പക്ഷെ സ്ഥലം  പ്രശ്നം.സ്ഥലം പ്രശ്നം എന്നുവച്ചാ ഹൌസിംഗ് സൊസൈറ്റി യില്‍ പശുവിനെ കെട്ടാന്‍ നിയമം ഇല്ല എന്ന് സെക്രട്ടറി പറഞ്ഞു .ഇന്ത്യന്‍ ഹൌസിംഗ് സൊസൈറ്റി ബൈ ലോ അനുസരിച്ച് സൊസൈറ്റി പ്രിമ്യ്സെസില് നാല്‍ക്കാലികളെ കെട്ടാനുള്ള അനുവാദം ഇല്ല .
"ഒരു ചെറിയ exemption  തരണം ,പാര്‍ക്കിംഗ് ചാര്‍ജ് തരാം വണ്ടി ഇടുന്നിടത്ത് പശുവിനെ കെട്ടിക്കോളാം" എന്ന് ഞാന്‍ .
"തന്നെ ഞാന്‍  ഹൌസിംഗ് സൊസൈറ്റി യില്‍  നിന്ന് പുറത്താ ക്കുമെന്ന്" സെക്രട്ടറി പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ ഇടപെട്ടു .പുള്ളിക്കാരന്‍ മലയാളിയാണ് .പാലാക്കാരന്‍ വര്‍ഗീസ്‌ .
"എടോ താന്‍ ജോലിക്കൊന്നും പോകാതെ പശു വിനേം കറന്നു ഫ്ലാറ്റില്‍ ഇരിക്കാന്‍ പോവാന്നോ" എന്ന് പുള്ളി .
അതു ശരിയാണ് .ഒരു പശുവിനെ വളര്‍ത്താന്‍ അതിനു സമയം കണ്ടെത്തി ശരിക്ക് നോക്കണം.അതിനു ജോലി തടസ്സമാണ് .
എങ്കില്‍ ഭാര്യയോട്‌ നോക്കാന്‍ പറഞ്ഞപ്പോള്‍ ഒന്നുകില്‍ പശു,അല്ലെങ്കില്‍ നിങ്ങള്‍ എന്ന് മുഖത്തു നോക്കി അവള്‍ പറഞ്ഞു.തത്കാലം പശുവിന്റെ മാറ്റര്‍ അവിടെ ക്ലോസാക്കി.
പുതിയ പ്രശ്നങ്ങള്‍ ഓരോന്നായി തുടങ്ങി വീണ്ടും.പെട്രോള്‍ വില ഓരോ ആഴ്ചയും കൂടിക്കൊണ്ടിരിക്കുന്നു .നമ്മളോടാ കളി.കാറു വിറ്റു ഞാന്‍ 3400/- രൂപയുടെ സൈക്കിള്‍ വാങ്ങി .കാറ്റടിക്കാന്‍ വലല്യ ചിലവൊന്നും ഇല്ലല്ലോ .ഫ്ലാറ്റ് നമ്പര്‍ ബി/002 വിലെ അയാള്‍ക്ക് ഭ്രാന്താണെന്ന് സൊസൈറ്റി യില്‍  ഉള്ളവര്‍ക്കിടയില്‍ സംസാരം ഉണ്ടെന്നു ഭാര്യ കണ്ടുപിടിച്ചു.എന്നെ ഭ്രാന്തനെന്ന് വിളിക്കുന്നവര്‍ എനിക്ക് ചിലവിനു തരുന്നവരല്ലല്ലോ എന്ന് ഞാനും .സൈക്കിള്‍   ചവിട്ടിയപ്പോള്‍ പല ഗുണം .വ്യായാമം .കൊളസ്ട്രോള്‍ കുറഞ്ഞു .പ്രഷര്‍ നോര്‍മല്‍ .ഇതൊക്കെ ചെയ്യുന്നവന്‍ ഭ്രാന്തന്‍ ആണെങ്കില്‍ ഞാനൊരു മുഴു ഭ്രാന്തനാകാന്‍ തീരുമാനിച്ചു .
ആവശ്യ നിത്യോപയോഗ  സാധനങ്ങളുടെ  വില കൂട്ടി സര്‍ക്കാര്‍ എന്നെ വെല്ലു വിളിച്ചുകൊണ്ടിരുന്നു .പിന്നേം നമ്മളോടാ കളി .
പഞ്ചസാരക്ക് വില കൂടിയപ്പോള്‍ ചക്കര കാപ്പി,പരിപ്പിന് വില കൂട്ടിയപ്പോള്‍ പരിപ്പില്ലാ സാമ്പാര്‍ ,ഉഴുന്നില്ലാതെ പച്ചരി മാത്രം അരച്ച് "നീര്‍ ദോശ".(മംഗലാപുരം സ്റ്റൈലില്‍ ).അങ്ങനെ ആവശ്യ വസ്തുക്കള്‍ അനാവശ്യ വസ്തുവായി കരുതി ബജറ്റ് കുറച്ച്‌ ജീവിതം ജീവിക്കാന്‍ തീരുമാനിച്ചു.അല്ലാതെ നിവര്‍ത്തിയില്ലല്ലോ .

ജൂനിയര്‍ kG യില്‍(nursary ) പഠിക്കുന്ന മകന്‍റെ സ്കൂള്‍ ഫീസ്‌ കൂട്ടി സ്കൂള്‍  management അടുത്ത വെല്ലുവിളി ഉയര്‍ത്തി .കളി വീണ്ടും തുടരുകയാണ് .ഏതായാലും parent ടീച്ചര്‍ assossiation മീറ്റിങ്ങില്‍  ശക്തമായി ഇതിനെ എതിര്‍ക്കാന്‍  ഞാന്‍  തീരുമാനിച്ചു."തനിക്കു ബുദ്ധിമുട്ടാണെങ്കില്‍ തന്‍റെ മകനെ വല്ല സര്‍ക്കാര്‍ സ്കൂളിലും കൊണ്ടുപോയി ചേര്‍ക്കാന്‍  " പ്രിന്‍സിപ്പല്‍ ഇംഗ്ലീഷില്‍ തീര്‍ത്തു  പറഞ്ഞു . "പരിപ്പില്ലാത്ത സാമ്പാര്‍  കഴിക്കാം എന്നാല്‍ മകനെ സര്‍ക്കാര്‍  സ്കൂളില്‍  ചേര്‍ക്കാന്‍  പറ്റില്ലെന്ന്" ഭാര്യയും പറഞ്ഞു ഇനി ശമ്പളം കൂട്ടാന്‍ ജോലി സ്ഥലത്തെ മുതലാളി യോട് പറയാം എന്ന നിര്‍ണായകമായ തീരുമാനം എടുക്കേണ്ട സമയമായി  എന്നെനിക്കു തോന്നി.
അവസാനം മുതലാളിയുടെ മുമ്പിലെത്തി നയം വ്യക്തമാക്കി .നിത്യോപയോഗ സാധനങ്ങളുടെ വില കൂടി ,പഠന ചെലവ് വര്‍ദ്ധിച്ചു എന്നൊക്കെ അങ്ങേര്‍ക്കരിയാവുന്ന കാര്യങ്ങള്‍ തന്നെ  ഞാന്‍  ബോധിപ്പിച്ചു .പക്ഷെ സംഗതി വിജയിച്ചില്ല എന്ന് മാത്രമല്ല "recession ,Inflation ,Raw material , tax ..." എന്നീ വലിയ വലിയ വാക്കുകള്‍ ഉപയോഗിച്ച് അങ്ങേരെന്നെ വെരുട്ടുകയും ചെയ്തു .ജോലി തെറിക്കുന്നതിലും ഭേദം അപ്പോള്‍ അവിടെനിന്നു വിടുന്നതാണ് നല്ലതെന്ന്  തോന്നി പിന്‍വാങ്ങി .ജീവിതമെന്ന കട്ടപ്പൊക എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനു മുമ്പേ ആത്മഹത്യ എന്ന വഴിയിലൂടെ ഇല്ലാതാവാന്‍  ശ്രമിച്ചു .കാരണം എനിക്കിനിയും ജീവിക്കണമെങ്കില്‍ ഞാന്‍  മരിക്കണം എന്ന ബോധം എന്നില്‍ ഉടലെടുത്തിരുന്നു. അല്പം വിഷമടിച്ചാവം അന്ത്യം .കടയില്‍  പോയി മാരകമായ കീട നാശിനി (എന്‍ഡോ സള്‍ഫാന്‍ അല്ല .)വാങ്ങി .ഹോ ! എന്ന ഒരു  വില .സാരമില്ല .ഇനി എന്തിനു വില പേശണം?തീര്‍ന്നില്ല.വെല്ലുവിളികള്‍ വീണ്ടും തല പോക്കുന്നുണ്ടായിരുന്നു .എന്തോ പന്തി കേടു തോന്നിയ നല്ലവനായ കടക്കാരന്‍  പോലീസിന് ഫോണ്‍ ചെയ്തു .ആത്മഹത്യ ശ്രമത്തിനു കേസെടുത്ത് ഞാനെന്ന ഭ്രാന്തന്‍  അങ്ങനെ അകത്തായി .കഴിഞ്ഞ ഏപ്രില്‍  21 ന്.എനിക്കന്ന് മനസ്സിലായത് ഒരു സത്യമാണ്.ഈ നാട്ടില്‍ ജീവിക്കാനും മരിക്കാനും അവകാശമില്ലെന്ന ഒരു വലല്യ നഗ്ന സത്യം .! 

NB:ഈ കഥയിലെ കഥാ പാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല ,ഉണ്ടെങ്കില്‍ യാദൃചികമായിരിക്കും എന്ന് പറയുന്നത് വെറുംനുണയാണ്.